ഹിജാബ് വിഷയത്തില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടലിനെ എതിര്‍ത്ത് ഇന്ത്യ

ഹിജാബ് വിഷയത്തില്‍ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ പ്രസ്താവനകള്‍ വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. അമേരിക്കയും പാക്കിസ്ഥാനും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

നമ്മുടെ ഭരണഘടന ചട്ടക്കൂടിന്‍റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്ന് കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസിലാവും. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് ലക്ഷ്യങ്ങൾ വച്ചുള്ള പ്രതികരണങ്ങൾ സ്വാഗതാർഹമല്ല. കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Other News