Sunday, 06 October 2024

"ലിവിംഗ് വിത്ത് കോവിഡ് പ്ളാൻ" പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഫെബ്രുവരി 24 മുതൽ കോവിഡ് പോസിറ്റീവായവർ സെൽഫ് ഐസൊലേഷൻ ചെയ്യേണ്ടതില്ല. ഫ്രീ കോവിഡ് ടെസ്റ്റിംഗ് ഏപ്രിൽ 1 മുതൽ അവസാനിക്കും.

"ലിവിംഗ് വിത്ത് കോവിഡ് പ്ളാൻ" പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം പാർലമെൻ്റിൽ ഇക്കാര്യം ബോറിസ് എം.പിമാരെ അറിയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ കോവിഡ് പോസിറ്റീവായവർ നിയമപരമായി സെൽഫ് ഐസൊലേഷൻ ചെയ്യേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള ഫ്രീ കോവിഡ് ടെസ്റ്റിംഗ് ഏപ്രിൽ 1 മുതൽ അവസാനിക്കും. പുതിയ നിർദ്ദേശങ്ങൾ പാർലമെൻ്റിൻ്റെ അംഗീകാരത്തിനായി പ്രധാനമന്ത്രി സമർപ്പിച്ചു.

സൗജന്യമായി ലഭിക്കുന്ന ലാറ്ററൽ ഫ്ളോ ടെസ്റ്റ് കിറ്റുകൾ ജനങ്ങൾ ആവശ്യമില്ലാതെ ഓർഡർ ചെയ്യുന്നത് ഒഴിവാക്കാനായി നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇന്നു മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിൽ ഒരു വ്യക്തിക്ക് മൂന്നു ദിവസം കൂടുമ്പോൾ മാത്രമേ ഒരു ടെസ്റ്റ് കിറ്റ് ബോക്സ് ഓർഡർ ചെയ്യാൻ പറ്റുകയുള്ളൂ. നേരത്തെ ഓരോ 24 മണിക്കൂറിലും ഓർഡർ നൽകാമായിരുന്നൂ.

മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്റ്റാഫിനും സ്റ്റുഡൻ്റ്സിനും നിലവിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന ആഴ്ചയിൽ രണ്ടു തവണത്തെ ലാറ്ററൽ ഫ്ളോ ടെസ്റ്റിംഗ്‌ നിർത്തലാക്കി. പോസിറ്റീവ് കേസുകളുമായി കോണ്ടാക്ടിൽ വന്നിട്ടുള്ള വാക്സിനേറ്റഡ് ആയിട്ടുള്ളവർ ഏഴു ദിവസങ്ങളിലും ടെസ്റ്റ് ചെയ്യണമെന്ന നിയമവും ഫെബ്രുവരി 24 മുതൽ എടുത്തുകളയും. വാക്സിനേറ്റഡ് അല്ലാത്ത കോണ്ടാക്ട് ലിസ്റ്റിലുള്ളവരും ഐസൊലേറ്റ് ചെയ്യേണ്ടതില്ല. കോണ്ടാക്ട് ട്രേഡിംഗും ഫെബ്രുവരി 24 മുതൽ അവസാനിക്കും.

മാർച്ച് 24 മുതൽ കോവിഡ് സംബന്ധമായി നല്കി വന്നിരുന്ന സ്റ്റാറ്റൂട്ടറി സിക്ക് പേ നീക്കം ചെയ്യും.  ഏപ്രിൽ 1 മുതൽ ആരോഗ്യ ദുർബലതയുള്ളവർക്ക് മാത്രമായി സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് പരിമിതപ്പെടുത്തും. ഏഴ് ടെസ്റ്റ് കിറ്റുകളുള്ള ലാറ്ററൽ ഫ്ളോ ടെസ്റ്റ് ബോക്സിന് 20 പൗണ്ട് വില ഈടാക്കാനാണ് സാധ്യത.

 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News