Sunday, 06 October 2024

ഗ്യാസ് ഷോർട്ടേജ് ഉണ്ടായാൽ  വിൻ്ററിൽ പവർകട്ടിന് സാധ്യത... എനർജി ഉപയോഗം കുറയ്ക്കണമെന്ന് നാഷണൽ ഗ്രിഡ്

ഗ്യാസ് ഷോർട്ടേജ് ഉണ്ടായാൽ  വിൻ്ററിൽ പവർകട്ടിന് സാധ്യതയെന്ന്  നാഷണൽ ഗ്രിഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വീടുകളെ ബാധിക്കുന്ന പവർകട്ട് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് നാഷണൽ ഗ്രിഡ് വ്യക്തമാക്കിയിട്ടുണ്ട്. പവർകട്ട് ഏർപ്പെടുത്തുന്നത് പീക്ക് ടൈംമിൽ ആയിരിക്കും. മൂന്നു മണിക്കൂർ വരെ പവർകട്ട് നീളാം. ഇത് രാവിലെയോ വൈകുന്നേരം 4 മണി മുതൽ ഒൻപതുമണി വരെയുള്ള സമയത്തോ ആയിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും പവർകട്ട് ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് കസ്റ്റമേഴ്സിന് ഒരു ദിവസം മുമ്പേ അറിയിപ്പ് ലഭിക്കും.

യുകെയിലെ ഇലക്ടിസിറ്റി പ്രൊഡക്ഷനിൽ 40 ശതമാനത്തോളം ഗ്യാസ് പവർ സ്റ്റേഷനുകളിൽ നിന്നാണ്. യൂറോപ്പിൽ നിന്ന് ഇലക്ട്രിസിറ്റി ഇറക്കുമതി ചെയ്യുന്നുമുണ്ട്. റഷ്യയിൽ നിന്നും യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് ലഭ്യത കുറഞ്ഞതാണ് പ്രധാനമായും പ്രതിസന്ധിയുണ്ടാക്കുന്നത്. റഷ്യയിൽ നിന്നുള്ള ഗ്യാസ് സപ്ളൈയെ ബ്രിട്ടൺ കൂടുതലായി ആശ്രയിക്കുന്നില്ലെങ്കിലും യൂറോപ്പിലുണ്ടാകുന്ന ഷോർട്ടേജ് ഇവിടെയും പ്രശ്നങ്ങൾ സൃഷ്ടിക്കാം.

ആവശ്യമെങ്കിൽ കോൾ പവർ സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കി നിറുത്താൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വിവിധ എനർജി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഡീൽ നാഷണൽ ഗ്രിഡ് ഒപ്പുവച്ചു. ഇ ഡി എഫ്, ഡ്രാക്സ്, യൂണിപ്പർ എന്നീ പവർ സ്റ്റേഷനുകൾ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.

എനർജി ഉപയോഗം കുറയ്ക്കണമെന്ന് നാഷണൽ ഗ്രിഡ് ബിസിനസുകളോടും ഗാർഹിക ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്ററുകളുള്ള വീടുകൾക്ക്  ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുന്നതിനായി ഇൻസെൻ്റീവും ഓഫർ ചെയ്തേക്കും. വാഷിംഗ് മെഷീൻ, ഓവൻ എന്നിവ ഉപയോഗിക്കാതിരുന്നാൽ ദിവസേന 10 പൗണ്ട് കസ്റ്റമർക്ക് നല്കാൻ പദ്ധതിയുണ്ട്. വലിയ ബിസിനസുകൾക്കും ഉപയോഗം കുറയ്ക്കുന്നതിനായി ഇൻസെൻ്റീവ് നല്കും. പീക്ക് ടൈമിൽ ബാറ്ററി, ജനറേറ്റർ എന്നിവ ഉപയോഗിച്ചാൽ പേയ്‌മെൻ്റ് ലഭിക്കും. ഉപയോഗം കുറയ്ക്കുന്നതിലൂടെ പവർ കട്ട് ഒഴിവാക്കാമെന്ന പ്രതീക്ഷയാണ് നാഷണൽ ഗ്രിഡിനുള്ളത്.

1970 നു ശേഷം ബ്രിട്ടണിൽ വീടുകൾക്ക് പവർകട്ട് ഏർപ്പെടുത്തിയിട്ടില്ല. പവർ കട്ട് ഏർപ്പെടുത്തണമെങ്കിൽ ഗവൺമെൻ്റിൻ്റെയും കിംഗ് ചാൾസ് III ൻ്റെയും അനുമതി ആവശ്യമായി വരും. എത്രമാത്രം സമയത്തേയ്ക്ക് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നത് ഗ്യാസ് ഷോർട്ടേജ് മൂലം എത്ര പവർ സ്റ്റേഷനുകളുടെ പ്രവർത്തനം നിറുത്തി വയ്ക്കേണ്ടി വരുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 

Other News