Sunday, 06 October 2024

കുട്ടികൾ ഫുട്ബോൾ ഹെഡ് ചെയ്യുന്നതിൽ നിയന്ത്രണം വരുത്താൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. തീരുമാനം ഡിമൻഷ്യയും ന്യൂറോളജിക്കൽ പ്രശ്നങ്ങളും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ.

ട്രെയിനിംഗിനിടെ കുട്ടികൾക്ക് എത്ര തവണ ഫുട്ബോൾ ഹെഡ് ചെയ്യാമെന്നതിൽ നിയന്ത്രണം വരുത്താൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഫുട്ബോൾ പ്രൊഫഷണലുകളിൽ ഡിമൻഷ്യയും ന്യൂറോളജിക്കൽ പ്രശ്നങ്ങളും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം എഫ്എ ഗൗരവമായി എടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ പൂർണമായ നിരോധനം ഉണ്ടാകില്ലെങ്കിലും ഏജ് ഗ്രൂപ്പിനനുസരിച്ച് എത്ര തവണ ഹെഡ് ചെയ്യാമെന്നതിൽ ഗൈഡ് ലൈനുകൾ കൊണ്ടുവരും. സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ പ്രൈമറി സ്കൂൾ കുട്ടികൾക്കിടയിൽ ബോൾ ഹെഡ് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരുന്നു.

ആവർത്തിച്ചുള്ള ഷോക്ക് ഹെഡ് ചെയ്യുമ്പോൾ തലയോട്ടിയ്ക്ക് ഏൽക്കുന്നതുമൂലം ബ്രെയിൻ ഇൻജുറിയും ക്രമേണ ഡിമൻഷ്യയ്ക്കും കാരണമാകുന്നുവെന്നും പഠനങ്ങളിൽ തെളിഞ്ഞിരുന്നു. മുൻ ഫുട്ബോൾ കളിക്കാർ സാധാരണക്കാരേക്കാൾ ഡിമൻഷ്യ വന്ന് മരിക്കാനുള്ള സാധ്യത മൂന്നര ഇരട്ടിയാണെന്ന് കണക്കാക്കുന്നു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ബ്രെയിൻ ഇൻജുറി ഗ്രൂപ്പ് നടത്തിയ റിസർച്ചിൽ ഫുട്ബോൾ കളിക്കാരിൽ അൽഷിമേഴ്സ് സാധ്യത അഞ്ചിരട്ടിയും മോട്ടോർ ന്യൂറോൺ രോഗത്തിന് നാലും പാർക്കിൻസണിന് രണ്ടും മടങ്ങ് സാധ്യത കൂടുതലാണ്.

Other News