Thursday, 19 September 2024

വുഹാനിൽ നിന്നെത്തുന്ന അടുത്ത ബ്രിട്ടീഷ് ഫ്ളൈറ്റിലെ യാത്രക്കാരെ ഐസൊലേഷനിൽ താമസിപ്പിക്കുന്നത് മിൽട്ടൺ കീൻസിലെ കോൺഫറൻസ് സെൻററിൽ.

മൂന്നു കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട യുകെയിലേയ്ക്ക് ഞായറാഴ്ച വുഹാനിൽ നിന്നെത്തുന്ന അടുത്ത ബ്രിട്ടീഷ് ഫ്ളൈറ്റിലെ യാത്രക്കാരെ ഐസൊലേഷനിൽ താമസിപ്പിക്കുന്നത് മിൽട്ടൺ കീൻസിലെ കോൺഫറൻസ് സെൻററിലായിരിക്കും. ഇതിന് എൻഎച്ച്എസുമായി എന്തെങ്കിലും ബന്ധമുള്ള ഫസിലിറ്റി ആണോ എന്ന് വ്യക്തമല്ല. മിൽട്ടൺ കീൻസിന്റെ പ്രാന്തപ്രദേശത്താണ് സെന്റർ എന്നാണ് അറിയുന്നത്. 14 ദിവസത്തേയ്ക്ക് ഇവർ ക്വാരന്റീനിൽ ആയിരിക്കും. ജപ്പാൻ കോസ്റ്റിൽ ഉള്ള ക്രൂയിസ് ഷിപ്പിൽ ഉള്ള ഒരു ബ്രിട്ടീഷ് പൗരനും വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേരത്തേയെത്തിയ നൂറോളം ബ്രിട്ടീഷ് പൗരന്മാർ വിറാലിലെ ആരോവെ ഹോസ്പിറ്റലിന്റെ അക്കോമഡേഷനിൽ ആണ് ഐസൊലേഷനിൽ കഴിയുന്നത്. യുകെയിൽ മൂന്നാമത്തെ കൊറോണ വൈറസ് കേസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ച ബ്രിട്ടീഷ് പൗരനായ ബ്രൈറ്റണിൽ നിന്നുള്ള മധ്യവയസ്‌കനെ ലണ്ടനിൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ഐസൊലേഷനിൽ ആക്കിയിരിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് ഇയാൾക്ക് ഇൻഫെക്ഷൻ ലഭിച്ചതെന്ന് കരുതുന്നു. നേരത്തെ മറ്റു രണ്ടു പേർക്ക് യുകെയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ ഒരാൾ യോർക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ്. മറ്റൊരാൾ സ്റ്റുഡൻറിന്റെ കുടുംബാംഗമാണ്. ഇരുവരും ചൈനീസ് പൗരന്മാരാണ്.

ഇംഗ്ലണ്ടിലെ എല്ലാ ഹോസ്പിറ്റലുകളിലും കൊറോണാ വൈറസ് അസസ്മെൻറ് പോഡുകൾ ഒരുക്കാൻ എൻഎച്ച്എസ് നിർദ്ദേശം നല്കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാൽ സ്വയം മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്യണമെന്നും 111 നമ്പരിൽ വിളിച്ച് വിവരങ്ങൾ നല്കുകയും വേണം. കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന രോഗികൾ ഹോസ്പിറ്റലുകളിൽ മറ്റു രോഗികളുടെ അടുത്ത് എത്തുന്നത് ഒഴിവാക്കാനാണ് അസസ്മെൻറ് പോഡുകൾ സ്ഥാപിക്കുന്നത്.

Other News