Wednesday, 18 September 2024

ലണ്ടൻ ലോക്ക് ഡൗൺ ചെയ്യാൻ നീക്കമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടണിൽ ആദ്യത്തെ കൊറോണ പേഷ്യൻ്റ് ഡ്രഗ് ട്രയൽ നടന്നു. ആൻറി ബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനുള്ള അതിനിർണായമായ നീക്കങ്ങൾ ആരംഭിച്ചു.

ഗവൺമെൻ്റ് നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നപക്ഷം 12 ആഴ്ചകൾക്കുള്ളിൽ ബ്രിട്ടണിലെ കൊറോണ ക്രൈസിസ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ബ്രിട്ടണിൽ ഒരു കൊറോണ പേഷ്യൻ്റിൽ ഡ്രഗ് ട്രയൽ നടന്നതായും അദ്ദേഹം ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. എന്നാൽ ഏത് ഡ്രഗ് ആണ് പരീക്ഷിച്ചതെന്ന് വെളിപ്പെടുത്തിയില്ല. ബ്രിട്ടണിൽ കൊറോണ മരണങ്ങൾ 144 ലേയ്ക്ക് ഉയർന്നു. 29 പേർ കഴിഞ്ഞ 24 മണിക്കൂറിൽ ഇംഗ്ലണ്ടിൽ മരണമടഞ്ഞു.

ആൻറി ബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനുള്ള അതിനിർണായമായ നീക്കത്തിലാണെന്നും ബോറിസ് അറിയിച്ചു. ആർക്കെങ്കിലും രോഗം ബാധിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായകമായ രീതിയാണെന്നും പ്രതിരോധശേഷി കൈവരിച്ചവർക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാൻ ഇത് സഹായിക്കുമെന്നും ബോറിസ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കൊറോണയ്ക്കുള്ള വാക്സിൻ്റെ ട്രയലുകൾക്കായി ബ്രിട്ടീഷ് സയൻറിസ്റ്റുകൾ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടൻ ലോക്ക് ഡൗൺ ചെയ്യാൻ നീക്കമില്ലെന്ന് ന്യൂസ് ബ്രീഫിംഗിൽ ബോറിസ് അറിയിച്ചു. ഇതു സംബസിച്ച് പരക്കുന്ന ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു..

Other News