Sunday, 06 October 2024

യുകെയിൽ 2600 ഓളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും സ്റ്റാഫുകളും കോവിഡ് പോസിറ്റീവ്. ഫേസ് ടു ഫേസ് ടീച്ചിംഗിനെതിരെ അധ്യാപകരുടെ പണിമുടക്ക് ആഹ്വാനം

2,600 ഓളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും സ്റ്റാഫുകളെയും കോവിഡ് പിടികൂടിയതിനെ തുടർന്ന് ഫേസ് ടു ഫേസ് ക്ലാസുകൾക്കെതിരെ പ്രതിഷേധവുമായി അധ്യാപകർ. പോസിറ്റീവ് കേസുകൾ ഉയരുന്നതിനാൽ ഒരു നല്ല ശതമാനം വിദ്യാർത്ഥികളും ഫ്ളാറ്റുകളിൽ സെൽഫ് ഐസാലോഷേനിലാണ്.

എന്നാൽ 90 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിന്റെ പത്തു മടങ്ങാവാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. ഇതുവരെയുള്ള റിപ്പോർട്ടനുസിച്ച് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ ക്യാംപസ് ന്യൂകാസിലിലെ നോർത്തേംബ്രിയ യൂണിവേഴ്സിറ്റിയുടേതാണ്. ഇവിടെ 800 ഓളം വിദ്യാർത്ഥികളെ വൈറസ് ബാധിച്ചതിനെ തുടർന്ന് ലക്ചറർമാർ ഫേസ് ടു ഫേസ് ക്ലാസുകൾ പൂർണ്ണമായും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.

770 പേർക്ക് വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയിട്ടും 78 പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ ഉള്ളത്. സിറ്റി സെന്ററിൽ വെച്ച് യുവാക്കൾ ആറ് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന നിയമം (റൂൾ ഓഫ് സിക്സ്) ലംഘിച്ചതിന് ശേഷമാണ് ന്യൂകാസിലിലെ കൊറോണ വ്യാപനം ശക്തമായത്. രോഗം ബാധിച്ച വിദ്യാർത്ഥികളെ കൂടാതെ ആയിരക്കണക്കിന് ഫ്ലാറ്റ്മേറ്റുകളും 14 ഇപ്പോൾ 14 ദിവസത്തേക്ക് സെൽഫ് ഐസോലേഷനിലാണ്‌. എല്ലാ അദ്ധ്യാപനങ്ങളും ഓൺലൈനിലേക്ക്‌ മാറ്റണമെന്നും ഇൻഡസ്ട്രിയൽ ആക്ഷനു വേണ്ടി സ്റ്റാഫുകൾ രഹസ്യ വോട്ട് ചെയ്യണമെന്നും യൂണിവേ്സിറ്റി നിർദ്ദേശിച്ചു.

നോർത്തേംബ്രിയ യൂണിവേഴ്സിറ്റിയിലെ കോവിഡ് വ്യാപനത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് എല്ലാ യൂണിവേഴ്സിറ്റികളും ഫേസ് ടു ഫേസ് ക്ലാസുകൾ ഉപേക്ഷിച്ച് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം എന്ന് നോർത്ത് ഭാഗം യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയന്റെ ഉദ്യോഗസ്ഥനായ ഇയാൻ ഓവൻസ് പറഞ്ഞു. കുറഞ്ഞത് 56 യുകെ യൂണിവേഴ്സിറ്റികളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂകാസിൽ യൂണിവേഴ്സിറ്റി, എക്സീറ്റർ, ബോർൺ‌മൗത്ത്, ഓക്സ്ഫോർഡ് ബ്രൂക്ക്സ് എന്നിവയെല്ലാം 100 ഓളം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. സെപ്റ്റംബർ 21 മുതൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ 382 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ രാത്രി ബർമിംഗ്ഹാം യൂണിവേഴ്സിറ്റി വൃത്തങ്ങൾ 300 ഓളം വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വൈറസിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 200 ലധികം കേസുകൾ ഷെഫീൽഡ് സർവകലാശാലയിലും 177 കേസുകൾ ലിവർപൂൾ സർവകലാശാലയിലും റിപ്പോർട്ട് ചെയ്തു. 127 കേസുകൾ സ്ഥിരീകരിച്ചതിനുശേഷം മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ മേധാവികൾ 1,700 കുട്ടികളോട് സെൽഫ് ഐസോലേഷനിൽ പോകാൻ ആവശ്യപ്പെട്ടു. അനേകം വിദ്യാർത്ഥികൾ ഐസോലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചു.

അനധികൃത റേവുകൾ നടത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ, കോവെൻട്രി, ബോർൺമൗത്ത് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 200 പൗണ്ട് പിഴ ഈടാക്കി. കോവിഡ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് മേലധികാരികൾ പറഞ്ഞു. സെപ്റ്റംബർ 25 വരെയുള്ള ഏഴു ദിവസങ്ങളിൽ സ്ഥിരീകരിച്ച 68 കേസുകളിൽ 47 എണ്ണം വിദ്യാർത്ഥികളാണെന്ന് സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ താമസ സ്ഥലങ്ങളിൽ പാർട്ടികൾ സംഘടിപ്പിച്ചതിനെ തുടർന്ന് ഓക്സ്ഫോർഡ് ബ്രൂക്ക്സ് 150 ഓളം പിഴകൾ ചുമത്തി. നഗരത്തിലെ കൊറോണ വൈറസിന്റെ 70 ശതമാനവും സെപ്റ്റംബർ 25 വരെയുള്ള ഏഴു ദിവസങ്ങളിൽ സ്ഥിരീകരിച്ച 68 കേസുകളിൽ 47 എണ്ണം വിദ്യാർത്ഥികളാണെന്ന് സർവകലാശാല അറിയിച്ചു.

അനധികൃത കൂടിച്ചേരലുകളിൽ പങ്കെടുത്തില്ലെങ്കിലും ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചേംബർ‌ലൈൻ ഹാളിലെ എല്ലാ നിവാസികൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ഇത് സ്റ്റുഡന്റ് ഡിസിപ്ലിനറി റെക്കോർഡ് സിസ്റ്റത്തിൽ ഉൾപ്പെടുത്തുമെന്നും യൂണിവേ്സിറ്റിയി അധികൃതർ ഇമെയിൽ വഴി വിദ്യാർത്ഥികളെ അറിയിച്ചു.

Other News