Saturday, 21 September 2024

എൻഎച്ച്എസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിലേയ്ക്ക് നഴ്സുമാരെന്ന് സൂചന

 

എൻഎച്ച്എസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിലേയ്ക്ക് നഴ്സുമാർ നീങ്ങുന്നതായി സൂചന. ഇൻഡസ്ട്രിയൽ ആക്ഷൻ്റെ റിസൾട്ട് ട്രെൻഡ് പ്രകാരം ക്രിസ്മസ് സമയത്ത് സമരം ആരംഭിക്കും. റോയൽ കോളജ് ഓഫ് നഴ്സിംഗ് ചരിത്രത്തിൽ ആദ്യമായാണ് വാക്കൗട്ട് നടത്താൻ മെമ്പേഴ്സിന് അനുമതി നല്കുന്നത്. സമരം ഭൂരിപക്ഷം സർവീസുകളെയും ബാധിക്കുമെന്ന് യൂണിയനുകൾ പറഞ്ഞു. രാജ്യത്തെമ്പാടും പിക്കറ്റ് ലൈനുകൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് യൂണിയനുകൾ. ഇൻഫ്ളേഷൻ നിരക്കിലും ഉയർന്ന ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് നഴ്സുമാർ പണിമുടക്കുന്നത്. പ്രധാനമന്ത്രി റിഷി സുനാക്കും ചാൻസലർ ജെറമി ഹണ്ടും നേരിടുന്ന വൻ വെല്ലുവിളിയാണ് എൻഎച്ച്എസിലെ സർവീസുകളെ ബാധിക്കുന്ന ഈ ഇൻഡസ്ട്രിയൽ ആക്ഷൻ.

2010 ൽ കൺസർവേറ്റീവ് ഗവൺമെൻ്റ് അധികാരത്തിൽ വന്നതിനു ശേഷം എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള നഴ്സുമാരുടെ ശമ്പളം യഥാർത്ഥത്തിൽ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 10 ശതമാനത്തോടടുത്താണ് ഇൻഫ്ളേഷൻ. 15 ശതമാനം ശമ്പള വർദ്ധന നൽകണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. നഴ്ന്നു മാരുടെ ശരാശരി ബേസിക് പേ 35,600 പൗണ്ടിൽ നിന്ന് 37,000 പൗണ്ടായി 2022 മാർച്ചിൽ ഉയർന്നതായി ഗവൺമെൻ്റ് പറഞ്ഞു. ഇത് നാല് ശതമാനം ശമ്പള വർദ്ധനയ്ക്ക് സമാനമാണ്.

കോവിഡിനു ശേഷമുള്ള ഏറ്റവും കൂടിയ സമ്മർദ്ദത്തിലൂടെ എൻഎച്ച്എസ് സർവീസുകൾ ഈ വിൻ്ററിൽ കടന്നു പോകുന്നത്. ഏഴ് മില്യത്തോളം പേഷ്യൻ്റുകൾ വിവിധ ട്രീറ്റ്മെൻറുകൾക്കായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. സമരം മുന്നോട്ട് പോയാൽ നിരവധി സർജറികളും അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കപ്പെടും. ജൂൺ 2022 വരെയുള്ള ഒരു വർഷത്തിൽ 40,365 നഴ്സുമാർ എൻഎച്ച് എസ് ജോലി ഉപേക്ഷിച്ചതായാണ് കണക്കാക്കുന്നത്.

Crystal Media UK Youtube channel 

Other News